International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകൻ എന്ന പദവിയിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നേപ്പാളിനും ഭൂട്ടാനുമൊപ്പം ചേർത്തു പരാമർശിച്ച മുഹമ്മദ് യൂനുസിന്റെ പ്രസ്താവന വിവാദമായി. ഇതിനകം വഷളായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അസ്വസ്ഥതകൾക്ക് ഇതു കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
18 മാസം നീണ്ട തന്റെ ഭരണകാലത്ത് ബംഗ്ലാദേശിന്റെ വിദേശനയത്തിൽ പരമാധികാരം, ദേശീയ താത്പര്യം, അന്തസ് എന്നീ മൂന്ന് തൂണുകൾ പുനഃസ്ഥാപിച്ചുവെന്നും രാജ്യം ഇനി ആരുടെയും നിർദേശങ്ങൾക്കു വഴങ്ങില്ലെന്നും മുഹമ്മദ് യൂനുസ് ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.
ബംഗ്ലാദേശിന്റെ കടൽത്തീരം ലോക സമ്പദ്വ്യവസ്ഥയിലേക്കുള്ള വാതിലാണെന്നും നേപ്പാൾ, ഭൂട്ടാൻ, ‘സെവൻ സിസ്റ്റേഴ്സ്’ (ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ) എന്നിവ ഉൾപ്പെടുന്ന ഈ മേഖലയ്ക്ക് വലിയ സാമ്പത്തിക സാധ്യതകളുണ്ടെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരമാധികാര രാജ്യങ്ങൾക്കൊപ്പം ചേർത്തുവായിച്ചത് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
ചൈനയുടെ സഹായത്തോടെയുള്ള ടീസ്റ്റ നദീപദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും മുഹമ്മദ് യൂനുസ് എടുത്തുപറഞ്ഞു. ഏതൊരു ആക്രമണത്തെയും നേരിടാൻ സൈന്യത്തെ നവീകരിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭരണകാലത്ത് 130 പുതിയ നിയമങ്ങൾ നിർമിച്ചതായും അറുനൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചതായും മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു.
Business
മുംബൈ: നിർമിതബുദ്ധി രംഗത്തു വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ഭാവിയിലെ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചർ ഹൈപ്പർവോൾട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അത്യാധുനികവും സുരക്ഷിതവുമായ എഐ ഇൻഫ്രാസ്ട്രക്ചറാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്.
വൻകിട ടെക് കമ്പനികൾക്കും എഐ അധിഷ്ഠിത സംരംഭങ്ങൾക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ താപം നിയന്ത്രിക്കാൻ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ, ഉയർന്ന പ്രകടനക്ഷമതയുള്ള റാക്കുകൾ, ഊർജക്ഷമതയുള്ള രൂപകല്പന തുടങ്ങിയവ ഹൈപ്പർവോൾട്ടിന്റെ പ്രത്യേകതകളാണ്.
ആഗോള ഡാറ്റാ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 1.5 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖല 2030-ഓടെ 10 ജിഗാവാട്ടിന് മുകളിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഏകദേശം 94 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മേഖലയിൽ ഇന്ത്യയിലേക്കെത്തിയത്.
ആഗോളതലത്തിലെ പ്രമുഖ എഐ കമ്പനികളുമായി സഹകരിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനാണ് ടിസിഎസിന്റെ ലക്ഷ്യം. ഇന്ത്യയുടെയും ലോകത്തിന്റെ അടുത്ത ഘട്ടത്തിലുള്ള ഡിജിറ്റൽ വളർച്ചയ്ക്കു കരുത്തേകാൻ പദ്ധതിക്കു കഴിയുമെന്നു ടിസിഎസ് അധികൃതർ വ്യക്തമാക്കി.
National
മുംബൈ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നു പുലർച്ചെ മുംബൈയിലെത്തി. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കാനുമാണു സന്ദർശനം ലക്ഷ്യമിടുന്നത്. 19 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും.
സൗത്ത് മുംബൈയിലുള്ള ലോക് ഭവനിൽ പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകഴിഞ്ഞ് ഇരു നേതാക്കളും ചേർന്ന് "ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026' ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണു ലക്ഷ്യം.
മാക്രോണിന്റെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണിത്. ബിസിനസ്-സാംസ്കാരിക-സാങ്കേതിക മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
Sports
കൊളംബോ: ഇന്ത്യൻ ടീമുമായി ഹസ്തദാനം ചെയ്യാൻ തന്റെ ടീം തയാറാണെന്ന് പാക് നായകൻ സൽമാൻ അലി ആഗ. കൊളംബോയിൽ ഇന്ത്യ- പാക് പോരാട്ടത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആഗ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇരു ടീമംഗങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല. ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം. ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അസുഖബാധിതനായ അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്നും സല്മാന് ആഗ വ്യക്തമാക്കി. ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്.
ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷന്‍ ഐസിസി അംഗീകരിച്ചതാണ്. ഐസിസി പരിശോധിക്കുകയും രണ്ട് തവണ ക്ലിയറൻസ് നൽകുകയും ചെയ്തതാണ്. പിന്നെ എന്തിനാണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു.
NRI
ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അടിയന്തിര മുന്നറിയിപ്പ് നൽകി. വിദേശത്തുനിന്ന് ഓൺലൈൻ പാസ്പോർട്ട് റിന്യൂവൽ സിസ്റ്റം ഉപയോഗിക്കുന്നത് അപകടകാരിയാകുമെന്ന് പറയുന്നു.
നിലവിലുള്ള പാസ്പോർട്ട് തന്നെ റദ്ദാക്കപ്പെടുകയും യുഎസിലേക്ക് മടങ്ങാൻ സാധിക്കുന്ന സാധുവായ രേഖകൾ ഇല്ലാതാവുകയും ചെയ്യും.
യുഎസ് പൗരന്മാർ അറിയേണ്ടത്: ഓൺലൈൻ റിന്യൂവൽ സിസ്റ്റം വെറും യുഎസിൽ ഉള്ളവർക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഇന്ത്യയിൽ ഉള്ളവർക്ക് പാസ്പോർട്ട് പുതുക്കാൻ, ഏതെങ്കിലും യുഎസ് എംബസി/കോൺസുലേറ്റിലേക്ക് മെയിൽ വഴി പാസ്പോര്‍ട്ട് അയയ്ക്കുകയോ നേരിട്ടു അപേക്ഷിക്കുകയോ വേണം.
ഇന്ത്യയിലെ എംബസി/കോൺസുലേറ്റുകൾ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.
നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പാലിക്കാതെ ഓൺലൈനിൽ അപേക്ഷ നൽകുന്നത് പാസ്പോർട്ട് റദ്ദാക്കലിന് കാരണമാകും.
ഒസിഐ കാർഡ് ഉടമകൾക്ക്: പുതിയത് ലഭിച്ച പാസ്പോർട്ടിന്റെ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. 21-49 വയസുള്ളവർക്കു ഫിസിക്കൽ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
International
മോസ്കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നതു തടയുന്നത് അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി റഷ്യ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്.
ഉയർന്ന തീരുവ, ഉപരോധം, നേരിട്ടുള്ള നിരോധനം തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് ആഗോള സാന്പത്തിക മേധാവിത്വം നേടാൻ അമേരിക്ക ശ്രമിക്കുകയാണെന്ന് ടിവി ബ്രിക്സുമായുള്ള അഭിമുഖത്തിൽ ലാവ്റോവ് കുറ്റപ്പെടുത്തി.
റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഇന്ത്യ സമ്മതിച്ചെന്നു ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പ്രഖ്യാപന വേളയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കു മേൽ 25 ശതമാനം അധിക തീരുവ യുഎസ് ചുമത്തിയിരുന്നു.
ഇന്ത്യൻ എണ്ണക്കന്പനികൾ ഏപ്രിൽ മുതൽ റഷ്യൻ ഇന്ധനം വാങ്ങുന്നതു നിർത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു.
Sports
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം നടത്താനുള്ള നീക്കവുമായി ഐസിസി. 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറുമെന്ന നിലാപടില്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.
ഇതിനിടെ പിസിബിയുമായുള്ള ചർച്ചയ്ക്കായി ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ, ബോർഡ് അംഗം മുബഷീർ ഉസ്മാനി എന്നിവരാണ് ലഹോറിൽ എത്തിയത്. ചര്‍ച്ചയില്‍ പിസിബിയെ അനുനയിപ്പിക്കാമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ടീം കളിക്കില്ലെന്ന് പ്രഖ്യാപിച്ചത് പാക് പ്രധാനമന്ത്രിയായ ഷഹബാസ് ഷരീഫാണ്. അതിനാൽ പാക് പ്രധാനമന്ത്രിയുടെ മുഖം രക്ഷിച്ചുള്ള സമവായത്തിനാണ് ഐസിസിയും ശ്രമിക്കുന്നത്.
International
ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ദ്വിദിന സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അദ്ദേഹത്തെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു.
ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Kerala
തൃശൂര്‍: കേരളത്തിന്റെ സംസ്കാരവും കലകളും ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ബ്രീട്ടന്റെ മകള്‍ പെപിത സേത്ത് ഇനി ഇന്ത്യയുടെ മകള്‍.
തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനില്‍നിന്ന് പെപിത സേത്ത് പൗരത്വ രേഖകള്‍ ഏറ്റുവാങ്ങി. 84-ാം വയസില്‍ ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിയില്‍നിന്ന് ഇന്ത്യയെ അറിഞ്ഞ പെപിത 27-ാം വയസിലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ തേടിയിറങ്ങുന്നത്. ഫോട്ടോഗ്രാഫിയും എഴുത്തും ജീവശ്വാസമാക്കിയ പെപിതയ്ക്കു തൃശൂര്‍ ജന്മനാടിനെ വെല്ലുന്ന പോറ്റമ്മയായി. മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ പെപിത പകര്‍ത്തിയ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി.
1981-ൽ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി കിട്ടിയതോടെ നാട്ടിലേക്കുള്ള യാത്രതന്നെ കുറഞ്ഞു. ഗുരുവായൂരില്‍ താമസിച്ചു നടത്തിയ നീണ്ടകാലത്തെ ഗവേഷണത്തിനുശേഷമാണ് ഹെവന്‍ ഓൺ എർത്ത്: ദ യൂണിവേഴ്സ് ഓഫ് കേരളാസ് ഗുരുവായൂര്‍ ടെമ്പിള്‍സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ തെയ്യക്കോലങ്ങളുടെ മാസ്മരിക സൗന്ദര്യത്തിലേക്കും പെപിതയുടെ കണ്ണെത്തി.
വടക്കന്‍ മലബാറിലെ ഗ്രാമങ്ങളിൽ തെയ്യം കലാകാരന്മാര്ക്കൊപ്പം 15 വര്‍ഷത്തോളം സഞ്ചരിച്ച് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇന്‍ ഗോഡ്സ് മിറര്‍, ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകമെഴുതിയത്.
ദി എഡ്ജ് ഓഫ് അനദര്‍ വേള്‍ഡ് (നോവല്‍), ദ ഡിവൈന്‍ ഫ്രെന്‍സി- ഹിന്ദു മിത്ത്സ് ആന്‍ഡ് റിച്വല്‍സ് ഓഫ് കേരള തുടങ്ങിയ പുസ്തകങ്ങളും പെപിതയുടേതായിട്ടുണ്ട്. പത്മശ്രീ പുരസ്കാരത്തിനു പുറമേ, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിഖ്യാതമായ റിച്ചാർഡ് ബർട്ടൺ പുരസ്കാരവും ഇവരെത്തേടിയെത്തിയിട്ടുണ്ട്.
താന്‍ എഴുതിയ ഇന്‍ ഗോഡ്സ് മിറര്‍; ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകം ജില്ലാ കളക്ടര്‍ക്ക് സമ്മാനിച്ചാണ് കളക്ടറേറ്റില്‍നിന്ന് മടങ്ങിയത്.
International
കാഠ്മണ്ഡു: ഹിമാലയ രാജ്യമായ നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് തീർഥാടനത്തിനായി നേരിട്ട് ബസ് സർവീസ് ആരംഭിച്ചു.
ഡൽഹിയെയും നേപ്പാളിലെ ബേനി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ചുള്ള ബസ് സർവീസാണിത്. ഗന്ധകി പ്രവിശ്യയിലെ മുസ്താംഗ് ജില്ലയിലുള്ള പ്രശസ്തമായ മുക്തിനാഥ് വിഷ്ണുക്ഷേത്രത്തിലേക്കുള്ള കവാടമാണ് ബേനി.
ഹിന്ദുക്കൾ വിഷ്ണുവായും ബുദ്ധസന്യാസികൾ അവലോകിതേശ്വര എന്ന മൂർത്തിയായും ആരാധികുന്ന ഇടമാണ് മുക്തിനാഥ്. നേപ്പാൾ- ഇന്ത്യ സൗഹൃദയാത്ര എന്നു പേരിട്ട ഈ തീർഥാടനയാത്ര ബേനി മുനിസിലിപ്പാലിറ്റി മേയർ സുരത് കേശി ഉദ്ഘാടനം ചെയ്തു.
മോഡേൺ എറ ടൂർസ് ആൻഡ് ട്രാവൽസിന്റെയും സൃഷ്ടിയതായത് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബസുകളാണ് സർവീസിനായുള്ളത്. 1,400 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്ക് 27 മണിക്കൂർ സമയമെടുക്കും.
Sports
കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് വനിതാ ഫുട്ബോളില്‍ കേരളം ഫൈനലില്‍. ലീഗ് റൗണ്ടില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ 8-0ന് ഭൂട്ടാനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്കു കുതിപ്പു നടത്തിയത്.
ഇന്ത്യക്കായി പേള്‍ ഫെര്‍ണാണ്ടസ് (16, 38, 40) ഹാട്രിക് സ്വന്തമാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് 4-0ന് നേപ്പാളിനെ കീഴടക്കിയതോടെയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയിന്റുമായി ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായി ഫൈനലില്‍ എത്തി. മൂന്നു മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
Sports
ഹരാരെ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യ ഇന്ന് സെമിയിൽ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്നു. ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്.
ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു. ഉച്ചകഴിഞ്ഞ് ഒന്നിന് മത്സരത്തിനിറങ്ങുന്പോൾ ആറാം കിരീടത്തിനുള്ള കലാശപോരാട്ടത്തിന് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു.
ബാറ്റ് & ബോൾ
വെടിക്കെട്ട് തുടക്കം നൽകുന്ന ഓപ്പണർ വൈഭവ് സൂര്യവംശിയിൽ തുടങ്ങുന്നു ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. അഞ്ച് മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി സഹിതം 196 റണ്‍സ് വൈഭവ് നേടി.
മിന്നും ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ടു (രണ്ട് അർധസെഞ്ചുറിയടക്കം 199 റണ്‍സ്), ഓൾ റൗണ്ടർ വിഹാൻ മൽഹോത്ര (ഒരു സെഞ്ചുറിയടക്കം 172 റണ്‍സ്) എന്നിവരുടെ പ്രകടനം നിർണായകമാകും. ആരോണ്‍ ജോർജും ക്യാപ്റ്റൻ ആയുഷ് മാത്രെയും ബാറ്റിംഗ് കരുത്താണ്.
National
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ സാധിക്കില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും നിർദേശിച്ച് സുപ്രീംകോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെറ്റാ, വാട്സ്ആപ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
വാട്സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കേസിൽ ഫെബ്രുവരി 10 ന് ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നൽകിയ പരാതിയിൽ ഹേഗിലെ സ്ഥിരം മാധ്യസ്ഥ കോടതി നടത്തുന്ന നടപടികൾ ഇന്ത്യ ഔദ്യോഗികമായി തള്ളി. കോടതിയുടെ നിയമസാധുത അംഗീകരിക്കുന്നില്ലെന്നും അതിനാൽ നടപടികളിൽ പങ്കാളികളാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ഈ നിലപാട് നിലനിൽക്കെത്തന്നെ കോടതി വാദം കേൾക്കലുമായി മുന്നോട്ടുപോകുകയാണ്.
ഇന്ത്യയുടെ കിഷൻഗംഗ, ബഗ്ലിഹാർ ജലവൈദ്യുത പദ്ധതികളിലെ പ്രവർത്തന രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇന്ത്യ ജലസംഭരണ കണക്കുകളിൽ മാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാനായി പാക്കിസ്ഥൻ ഉന്നയിച്ച ആവശ്യപ്രകാരമാണിത്. എന്നാൽ, കോടതിയുടെ ആവശ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.
2025 ഏപ്രിലിൽ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ചർച്ചകളും ഒരുമിച്ചു പോകില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് 1960ന് ശേഷം ആദ്യമായി ഇന്ത്യ കരാർ നിർത്തിവച്ചത്.
ഇന്ത്യയുടെ പ്രധാന വാദങ്ങൾ
കരാറിലെ വ്യവസ്ഥകൾ പ്രകാരം സാങ്കേതിക തർക്കങ്ങൾ പരിഹരിക്കേണ്ടത് ന്യൂട്രൽ എക്സ്പെർട്ട് ആണ്. ഇതു നിലനിൽക്കെ കോടതി സമാന്തരമായി കേസ് കേൾക്കുന്നത് നിയമവിരുദ്ധമാണ്.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പാക്കിസ്ഥാൻ നടത്തുന്ന തന്ത്രമാണിത്. പാക്കിസ്ഥാൻ ഭീകരവാദം നിർത്താതെ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥരല്ല തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന വാദങ്ങൾ.
പ്രതിസന്ധിയിലായി പാകിസ്ഥാൻ
പാകിസ്ഥാനിലെ കൃഷിയുടെ 80-90 ശതമാനവും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണു നടക്കുന്നത്. നിലവിൽ പാകിസ്ഥാനിലെ പ്രധാന ഡാമുകളായ മംഗ്ല, തർബേല എന്നിവയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നിരിക്കുകയാണ്. ഇന്ത്യ കരാർ മരവിപ്പിച്ചതോടെ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് ഭയന്നാണ് പാകിസ്ഥാൻ അന്താരാഷ്ട്ര കോടതികളെയും ഐക്യരാഷ്ട്രസഭയെയും സമീപിച്ചിരിക്കുന്നത്.
ഇന്ത്യ വിട്ടുനിൽക്കുന്നുണ്ടെങ്കിലും നടപടികളുമായി മുന്നോട്ടു പോകാനാണ് ഹേഗിലെ കോടതിയുടെ തീരുമാനം. ഇന്ത്യയുടെ അഭാവത്തിൽ പാക്കിസ്ഥാന്റെ വാദങ്ങൾ മാത്രം കേട്ട് കോടതി വിധി പുറപ്പെടുവിച്ചേക്കാം. എന്നാൽ, ഇന്ത്യ ഇതിനെ അംഗീകരിക്കാതെ തള്ളിക്കളയും.
Business
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയിൽ നിർണായക ചുവടുവയ്പ്പുമായി അദാനി ഗ്രൂപ്പ്. ലോകത്തിലെ പ്രമുഖ വിമാന നിർമാതാക്കളായ ബ്രസീൽ കമ്പനി എംബ്രയറുമായി ചേർന്ന് ഇന്ത്യയിൽ വാണിജ്യ വിമാനങ്ങൾ നിർമിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ഒപ്പുവച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തുപകരുന്ന ഈ നീക്കം, രാജ്യത്ത് ഒരു പ്രാദേശിക ഗതാഗത വിമാന ആവാസവ്യവസ്ഥ (Regional Transport Aircraft Ecosystem) കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ്.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. എയർബസിനും ബോയിംഗിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമാതാക്കളായ എംബ്രയർ, ഇതോടെ തങ്ങളുടെ റീജണൽ ജെറ്റുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യും. വിമാനങ്ങളുടെ നിർമാണം മാത്രമല്ല, അനുബന്ധ ഭാഗങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണികൾ, പൈലറ്റ് പരിശീലനം എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നിർമാണ യൂണിറ്റ് എവിടെയായിരിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വരും മാസങ്ങളിൽ വ്യക്തത വരുമെന്ന് അദാനി ഡിഫൻസ് ഡയറക്ടർ ജീത് അദാനി അറിയിച്ചു. പ്രാദേശിക വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ (UDAN) പദ്ധതിക്ക് പുതിയ കരാർ വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദശകങ്ങളിൽ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് 80 മുതൽ 140 വരെ സീറ്റുകളുള്ള അഞ്ഞൂറിലധികം വിമാനങ്ങൾ ആവശ്യമായി വരുമെന്നാണ് എംബ്രയറിന്റെ കണക്കുകൂട്ടൽ.
ഇന്ത്യൻ വ്യോമസേനയ്ക്കും മറ്റ് ഏജൻസികൾക്കുമായി നിലവിൽ അമ്പതോളം വിമാനങ്ങൾ എംബ്രയർ നൽകിയിട്ടുണ്ട്. മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്ന് സൈനിക വിമാനങ്ങൾ നിർമിക്കാനുള്ള ചർച്ചകളും കമ്പനി നടത്തുന്നുണ്ട്. ഈ മാസം 28ന് ആരംഭിക്കുന്ന ‘വിംഗ്സ് ഇന്ത്യ 2026’ (Wings India 2026) പ്രദർശനത്തിൽ എംബ്രയർ തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പ്രദർശിപ്പിക്കും. അദാനിയുമായുള്ള ഈ സഹകരണം ഇന്ത്യയെ ഒരു ആഗോള വ്യോമയാന നിർമാണ ഹബ്ബായി മാറ്റുന്നതിൽ നിർണായകമാകുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ അഭിപ്രായപ്പെട്ടു.
നിർമാണ കേന്ദ്രത്തിനായി ധോലേരയും ഭോഗാപുരവും പരിഗണനയിൽ
അദാനിയും എംബ്രയറും തമ്മിലുള്ള പുതിയ ധാരണയുടെ പശ്ചാത്തലത്തിൽ, വിമാന നിർമാണ കേന്ദ്രം എവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. ഗുജറാത്തിലെ ധോലേര സ്പെഷൽ ഇൻവെസ്റ്റ്മെന്റ് റീജണോ അതല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ ഭോഗാപുരമോ ഈ വൻകിട പദ്ധതിക്ക് വേദിയാകാനാണ് സാധ്യത. ഇതിൽ ഗുജറാത്തിലെ ധോലേരയ്ക്കാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. വരും മാസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും പ്ലാന്റ് നിർമാണം ഉടൻ ആരംഭിക്കുമെന്നുമാണ് അദാനി ഗ്രൂപ്പ് നൽകുന്ന സൂചന.
പരിസ്ഥിതി സൗഹൃദമായ വിമാനങ്ങൾ
ഇന്ത്യയിലെ പ്രാദേശിക വിമാന സർവീസുകൾക്കായി എംബ്രയറിന്റെ ഏറ്റവും പുതിയ ഇ-ജെറ്റ് ഇ2 ശ്രേണിയിലുള്ള വിമാനങ്ങളായിരിക്കും പ്രധാനമായും നിർമിക്കുക. പരിസ്ഥിതി സൗഹൃദമായ ഈ വിമാനങ്ങൾ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തോളം കുറഞ്ഞ ഇന്ധനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന പ്രത്യേകതയുണ്ട്. ശബ്ദമലിനീകരണം ഗണ്യമായി കുറഞ്ഞ ഇവയ്ക്ക് 150 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇന്ത്യയിലെ ടിയർ-2, ടിയർ-3 നഗരങ്ങളിലെ ചെറിയ റൺവേകളിൽ പോലും സുരക്ഷിതമായി ഇറങ്ങാൻ സാധിക്കും എന്നതിനാലാണ് ഈ മോഡലുകൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡ് പ്രതീക്ഷിക്കുന്നത്.
ടാറ്റ-എയർബസ് പദ്ധതിയുടെ മാതൃകയിൽ, അടുത്ത മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമിച്ച ആദ്യ എംബ്രയർ വിമാനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, അടുത്ത ഇരുപത് വർഷത്തിനുള്ളിൽ അഞ്ഞൂറിലധികം ചെറുവിമാനങ്ങൾ ഇന്ത്യക്ക് ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Sports
ബുലാവായോ: അണ്ടർ19 ലോകകപ്പിലെ സൂപ്പർ സിക്സ് മത്സരത്തിൽ സിംബാബ്വേയ്ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു.
വിഹാൻ മൽഹോത്രയുടെ (109) സെഞ്ചുറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി (52) അഭിഗ്യാന്‍ കുണ്ടു (61) എന്നിവരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് തുണയായത്. ആരോൺ ജോർജ് (23), ആയുഷ് മാത്രെ (21) എന്നിവർക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.
11-ാം ഓവറിൽ സ്കോർ നൂറുകടന്നതിന് പിന്നാലെ വൈഭവ് പുറത്തായി. 30 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. നാലുവീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
സിംബാബ്വേയ്ക്കായി തദേന്ദ ചിമുഗോരോ മൂന്നും പനാഷെ മാസൈയും സിംബരാഷെ മുഡ്സെന്ഗെരെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
International
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിൽ നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ.
രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.
"എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിച്ചു. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി.
കരാർ സാധ്യമായാൽ 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണികളിലൊന്നായി ഇതു മാറും. ആഗോള ജിഡിപിയുടെ നാലിലൊന്ന് ഈ രണ്ടു മേഖലകളിൽനിന്നാണ്.
കരാർ അനുസരിച്ച്, കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.
യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും. ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉത്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോ പദ്ധതിയായ "സേഫ്'-ൽ ഇന്ത്യൻ കമ്പനികൾക്കു പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നതു രാജ്യത്തിനു ഗുണകരമാകും.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏകദേശം 136 ബില്യൺ ഡോളറിന്റെ വ്യാപാരമാണു നടത്തിയത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആഗോള സുരക്ഷയിലും കരാർ നിർണായക പങ്കുവഹിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തും. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഒരു ആഗോളക്രമം നിലനിർത്തുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരേ നിലപാടിലാണ്.
2007ൽ ആരംഭിച്ച ചർച്ചകൾ പലതവണ തടസപ്പെട്ടെങ്കിലും, 2022ൽ പുനരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഒരു വൻ കരാറിലേക്ക് എത്തിനിൽക്കുന്നത്. ചൈനയെയും അമേരിക്കയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പും ആഗോള വിപണിയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ഇന്ത്യയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ കരാർ വലിയ പ്രാധാന്യമർഹിക്കുന്നു.
National
ന്യൂഡൽഹി: പാക് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് അടുത്തമാസം 24 വരെ ദീർഘിപ്പിച്ചതായി പാക്കിസ്ഥാൻ എയർപോർട്ട്സ് അഥോരിറ്റി (പിഎഎ).
സൈനികവിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് എടുത്തതുമായ വിമാനങ്ങൾക്കാണു വിലക്ക്. ഒന്‍പതുമാസമായി നിലവിലുള്ള സംവിധാനം തുടരുക മാത്രമാണെന്നും പിഎഎ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ സിന്ധുജല കരാർ മരവിപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്കു പാക് വ്യോമപാതയിൽ വിലക്ക് പ്രഖ്യാപിച്ചത്.
പാക് വിമാനങ്ങളെ വിലക്ക് അന്നുതന്നെ ഇന്ത്യയും തിരിച്ചടിച്ചിരുന്നു. അതേസമയം അതിവിപുലമായ ഇന്ത്യൻ വ്യോമമേഖലയ്ക്ക് വിലക്ക് വലിയ സാന്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
Kerala
കൊച്ചി: ഫോറെവർ സ്റ്റാർ ഇന്ത്യ ജയ്പുരിൽ നടത്തിയ മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടീൻ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത അന്ന എലിസബത്തിന് കിരീടം. ഫോറെവർ സ്റ്റാർ ഇന്ത്യയുടെ അഞ്ചാം സീസണാണിത്.
റയ്യാൻ ഇന്റർനാഷണൽ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് 13 കാരിയായ അന്ന എലിസബത്ത്. മിസ് ടീൻ മത്സരവിഭാഗത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥികൂടിയാണ്.
അന്നയ്ക്കുവേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതു പ്രശസ്ത ചലച്ചിത്ര കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷാണ്.
മികച്ച അഭിനേത്രിയും സ്ക്രീൻ പ്ലേ റൈറ്ററുമായ അന്ന കഴിഞ്ഞ സിബിഎസ്ഇ കലോത്സവത്തിൽ മോണോ ആക്ടിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത് ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് എ ഗ്രേഡും നേടിയിരുന്നു.
എറണാകുളം മൂഴിക്കുളത്ത് താമസിക്കുന്ന സതീഷ് പോൾ വിരാജ്- ലിജി മറിയം ദമ്പതികളുടെ മകളാണ്.
Sports
ബുലവായോ : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 239 റൺസ് വിജയ ലക്ഷ്യം. മഴ കാരണം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് പേസർമാർ കാഴ്ചവെച്ചത്. 48.4 ഓവറിൽ 238 റൺസിന് ഇന്ത്യയെ പുറത്താക്കാൻ അവർക്ക് സാധിച്ചു. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (ആറ്), വേദാന്ത് ത്രിവേദി (0) എന്നിവര്‍ മൂന്നാം ഓവറില്‍ തന്നെ മടങ്ങി.
എന്നാൽ ഓപ്പണർ വൈഭവ് സൂര്യവംശിയും അഭിജ്ഞാൻ കുന്ദുവും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടിലൂടെ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സൂര്യവംശി 67 പന്തിൽ 72 റൺസെടുത്ത് പുറത്തായപ്പോൾ, ഒരറ്റത്ത് ഉറച്ചുനിന്ന കുന്ദു 112 പന്തിൽ 80 റൺസ് നേടി മികച്ച പോരാട്ടം കാഴ്ചവെച്ചു.
അവസാന ഓവറിൽ കനിഷ്ക് ചൗഹാൻ (28) പൊരുതി നോക്കിയെങ്കിലും ടീമിനെ മികച്ച സ്കോറിലെത്തിക്കാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിനായി അൽ ഫഹദ് അഞ്ചു വിക്കറ്റ് വീഴ്ത്തി.
Sports
ബുലവായൊ: ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം പൊതുശത്രുവായി ബംഗ്ലാദേശ് മാറുന്നതിനിടെ, ആദ്യമായി ഇന്ത്യ x ബംഗ്ലാദേശ് പോരാട്ടം. ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് സിംബാബ്വെയിലെ ബുലവായൊയിലാണ് മത്സരം.
2026 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ വ്യക്തമായ കാരണം കാണിക്കാതെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചതാണ് ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുതയിലേക്കു നീങ്ങാന്‍ കാരണം. ഇതോടെ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേഷണംവരെ റദ്ദാക്കി.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. മഴയും ഇടിമിന്നലും മൂലം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.
ഇന്ത്യയുടെ വന്‍ പ്രതീക്ഷയായ വൈഭവ് സൂര്യവംശിക്ക് അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ വൈഭവ് ബൗള്‍ഡാകുകയായിരുന്നു. മധ്യനിരയുടെ ബലത്തിലായിരുന്നു 96 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യന്‍ കൗമാര സംഘം പിന്തുടര്ന്നു ജയിച്ചത്.
അഞ്ചാം നമ്പറായി ക്രീസിലെത്തിയ അഭിഗ്യാന്‍ കുണ്ഡു 41 പന്തില്‍ 42ഉം ആറാം നമ്പറായ കനിഷ്ക് ചൗഹാന് 14 പന്തില്‍ 10ഉം റണ്‍സ് നേടി പുറത്താകാതെനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു.
ഈ ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണ്. ന്യൂസിലന്‍ഡ് ആണ് ഗ്രൂപ്പ് ബിയിലെ നാലാമത്തെ ടീം.
ഇംഗ്ലണ്ട്, ഓസീസ്, അഫ്ഗാന്
ഇന്നലെ നടന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട് 37 റണ്‍സിന് പാക്കിസ്ഥാനെ കീഴടക്കി. സ്കോര്‍: ഇംഗ്ലണ്ട് 46.5 ഓവറില്‍ 210. പാക്കിസ്ഥാന് 46.3 ഓവറില്‍ 173. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.
സ്കോര്‍: അയര്‍ലന്‍ഡ് 50 ഓവറില്‍ 235/7. ഓസ്ട്രേലിയ 39.4 ഓവറില്‍ 237/2.
ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തി. സ്കോര്‍: അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 266/8. ദക്ഷിണാഫ്രിക്ക 47.4 ഓവറില്‍ 238.
Sports
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായി ശ്രേയസ് അയ്യരെയും വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയേയും ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യരെ ടീമിലെടുത്തത്. 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 2023ല്‍ ഓസ്ട്രേലിയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന്‍ ടീമിലെത്തുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബോള്‍ ചെയ്യുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് മത്സരങ്ങളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്.
NRI
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം അഹമ്മദാബാദിലെത്തിയ മെർസിന് ഉജ്വല സ്വീകരണമാണ് ലഭിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടിന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ മെർസിനെ ജർമൻ ഭാഷയിൽ തയാറാക്കിയ ബാനറോടുകൂടിയാണ് സ്വീകരിച്ചത്. തുടർന്ന് മോദിയും മെര്‍സും ചേര്‍ന്ന് സബർമതി ആശ്രമത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്പില് പുഷ്പാര്‍ച്ചന നടത്തി.
അഹമ്മദാബാദിലെ മഹാത്മാ മന്ദിര്‍ സമുച്ചയത്തില്‍ രാവിലെ 11.15 മുതലാണ് ഇരുവരും ദ്വിപക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരസാധ്യതകൾ ചർച്ചയിൽ വിഷയമായി. കൂടാതെ യുക്രെയ്ൻ - റഷ്യ സംഘർഷവും ആഗോള സംഭവവികാസങ്ങളും വിഷയങ്ങളായി.
അഹമ്മദാബാദിലെ സന്ദർശനത്തിനുശേഷം ബംഗളൂരുവിലെത്തുന്ന മെർസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ജർമൻ കമ്പനിയായ ബോഷിന്റെ കാമ്പസും സന്ദർശിക്കും.
ഇന്ത്യയിൽ നിന്നും ജർമനിയിലേക്ക് ജോലിക്കും പഠനത്തിനുമായി കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വാഗ്ദാനങ്ങൾ ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നാറ്റോ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്കും പുറമെ ഉഭയകക്ഷി സന്ദർശനത്തിനായി മെർസ് സന്ദർശിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ.
ഇന്ത്യൻ ചരക്കുകൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ പിഴത്തീരുവയുടെ പശ്ചാത്തലത്തിലാണ് മെർസ് ഇന്ത്യയിലെത്തുന്നത്.
Sports
വഡോദര: 22 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍; ചില കളികള്‍ കാഴ്ചവയ്ക്കാനും കണക്കുകള്‍ വീട്ടാനും.
ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു വഡോദരയില്‍. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്.
2024 ഒക് ടോബര്‍-നവംബറിനുശേഷം ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്ത്യന്‍ പര്യടനമാണിത്. അന്ന് മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 3-0നു തൂത്തുവാരിയായിരുന്നു കിവീസ് തിരികെ പോയത്.
ഇന്ത്യയില്‍ ഒരു പരമ്പരയില്‍ മൂന്നു ടെസ്റ്റ് ന്യൂസിലന്‍ഡ് ജയിക്കുന്നതും 2012നുശേഷം ഇന്ത്യ സ്വദേശത്ത് ടെസ്റ്റ് പരമ്പര കൈവിട്ടതുമെല്ലാം ആദ്യമായി അന്നായിരുന്നു. വീട്ടാന്‍ ആ കണക്കിനോളം വരില്ലെങ്കിലും ഇന്നാരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കുകയാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന പുതുഇന്ത്യയുടെ ലക്ഷ്യം.
ഐപിഎല്ലിന്റെ സമയത്തല്ലാതെ, ഇന്ത്യന്‍ പുരുഷ സീനിയര്‍ ടീമിന് സാധാരണ 22 ദിവസത്തെ അവധി ലഭിക്കാറില്ലാത്തതാണ്. ഡിസംബര്‍ 19ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20യാണ് ഇന്ത്യന്‍ ടീം അവസാനം കളിച്ചത്.
ഫോക്കസില്‍ ഗില്‍
രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലൂടെയായിരുന്നു ക്യാപ്റ്റനായുള്ള ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റം.
ഇംഗ്ലണ്ടില്‍ ചെന്ന് ടെസ്റ്റ് പരമ്പര 2-2 സമനിലയാക്കിയതോടെ ഉയര്‍ന്ന ഗില്ലിന്റെ ഗ്രാഫ് പിന്നീട് ഇടിഞ്ഞു. ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നഷ്ടം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഹോം പരമ്പരയ്ക്കിടെ കഴുത്തിനു പരിക്കേറ്റ് ടീമില്‍നിന്നു പുറത്ത്. ഏറ്റവും ഒടുവില്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍നിന്നും ഒഴിവാക്കപ്പെട്ടു.
ക്യാപ്റ്റനായും ബാറ്ററായുമുള്ള ശക്തമായ തിരിച്ചുവരവാണ് ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ലക്ഷ്യംവയ്ക്കുന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗില്‍, അയ്യര്‍ എന്നിവരുടെ അഭാവത്തിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയത്. പേസ് ബൗളര്‍ മുഹമ്മദ് സിറാജും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പുതുമുഖ കിവീസ്
ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഏകദിന പരമ്പരയോ ഏകദിന ടൂര്‍ണമെന്റോ ജയിക്കാന്‍ ന്യൂസിലന്‍ഡിനു സാധിച്ചിട്ടില്ല. 2024ലെ ടെസ്റ്റ് പരമ്പര പോലെ ഏകദിനത്തിലും അദ്ഭുതം കാണിക്കാന്‍ കിവീസിനു സാധിക്കുമോ എന്നതും സുപ്രധാന ചോദ്യം. ന്യൂസിലന്‍ഡിന്റെ 15 അംഗ ടീമിലെ എട്ടു കളിക്കാര്‍ ഇന്ത്യയില്‍ ഇതുവരെ കളിച്ചിട്ടില്ലാത്തവരാണ്. രണ്ടുപേര്‍ ഇതുവരെ രാജ്യാന്തര വേദിയില്‍ അരങ്ങേറ്റംപോലും നടത്താത്തവര്‍. ആറ് കളിക്കാര്‍ 10ല്‍ താഴെ മാത്രം ഏകദിന പരിചയമുള്ളവരാണ്. പരിക്കില്‍നിന്നുള്ള തിരിച്ചുവരവിലാണ് മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന് റി, മാര്‍ക്ക് ചാപ്മാന് എന്നിവര്‍.
‘എന്‍ വഴി തനി വഴി’ എന്ന രജനീകാന്തിന്റെ സിനിമാ ഡയലോഗ് കൈയില്‍ പച്ചകുത്തിയ, തമിഴ്നാട് വെല്ലൂരില്‍ ജനിച്ച ആദിത്യ അശോക് പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നതും കണ്ടറിയണം. രണ്ട് ഏകദിനവും ഒരു ട്വന്റി-20യും മാത്രമാണ് 23കാരനായ ആദിത്യ അശോക് ഇതുവരെ ന്യൂസിലന്‍ഡ് ജഴ്സിയില്‍ കളിച്ചത്.
Sports
ധാക്ക: ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയിൽ മത്സരങ്ങൾ കളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഐസിസി ഈ നിർദേശം തള്ളിയതോടെയാണ് ബിസിബി വീണ്ടും രംഗത്തെത്തിയത്.
തങ്ങൾക്ക് ടൂർണമെന്റിൽ കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കി. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും പറഞ്ഞു.
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. അവസാന ഗ്രൂപ്പ് മത്സരം മുംബൈയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Sports
ബെനോനി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടർ19 ക്രിക്കറ്റ് ഏകദിനപരമ്പര ഇന്ത്യ (3-0) തൂത്തുവാരി. ഇന്ത്യ ഉയർത്തിയ 394 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 160 റൺസിന് പുറത്തായി. ഇതോടെ 233 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും (127) മലയാളി താരം ആരോൺ ജോർജിന്റെയും (118) സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സ്കോർ: ഇന്ത്യ 393/7 ദക്ഷിണാഫ്രിക്ക 160 (35).
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തുടക്കത്തിൽ തന്നെ വരിഞ്ഞുകെട്ടി. പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ അഞ്ചാം വിക്കറ്റും വീണതോടെ 50/5 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. ആറാം വിക്കറ്റിലെയും ഏഴാം വിക്കറ്റിലെയും കൂട്ടുകെട്ടുകളാണ് അവരുടെ സ്കോർ 100 കടത്തിയത്.
പോൾ ജെയിംസ് (41), ഡാനിയർ ബോസ്മാൻ (40), കോർൺ ബോത്ത (36), ജെയ്സൻ റൗൾസ് (19) എന്നിവർക്കൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റൻ വൈഭവ് സൂര്യവംശി ഉൾപ്പെടെ ഇന്ത്യയ്ക്കായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി.
കിഷൻ കുമാർ സിംഗ് മൂന്നു വിക്കറ്റെടുത്തപ്പോൾ മലയാളിയായ മുഹമ്മദ് ഇനാൻ രണ്ടു വിക്കറ്റ് വീഴ്ത്തി. നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പര തന്നെ തൂത്തുവാരാൻ വൈഭവ് സൂര്യവംശിക്ക് കഴിഞ്ഞു. വൈഭവിനെ തന്നെ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുത്തു.
Sports
ബനോനി: ഇന്ത്യയ്ക്കെതിരായ അണ്ടര്‍ 19 യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 394 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ എഴു വിക്കറ്റ് നഷ്ടത്തിലാണ് 393 റൺസ് നേടിയത്.
ആരോണ്‍ ജോര്‍ജും (118) ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും (127) സെഞ്ചുറി നേടി. നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ചാണ് വൈഭവ് ഇന്നിംഗ്സിനു തുടക്കമിട്ടത്. ക്യാപ്റ്റനു പിന്തുണയുമായി ആരോൺ ജോർജും ചേർന്നതോടെ ഇന്ത്യയ്ക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ആറ് ഓവറിൽ ഇന്ത്യ 50 പിന്നിട്ടു. 63 പന്തില്‍ വൈഭവ് സെഞ്ചുറി തികച്ചു. സെഞ്ചുറിക്കുശേഷവും അടിതുടര്‍ന്ന വൈഭവ് ഒമ്പതു ഫോറും 10 സിക്സും ഉൾപ്പടെ 74 പന്തില്‍ 127 റണ്‍സെടുത്ത് പുറത്തായി. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആരോൺ 91 പന്തില്‍ സെഞ്ചുറിയിലെത്തി. 15 ബൗണ്ടറികളാണ് ആരോൺ പറത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി നാന്റോ സോണി മൂന്നും ജാസൺ റൗൾസ് രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധത്തിലാക്കി യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം.
ഇന്ത്യക്കുമേൽ ചുമത്തിയ തീരുവ കുറയ്ക്കാൻ ട്രംപിനോട് പറയാമോയെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസ ഡർ വിനയ് കത്ര തന്നോട് അഭ്യർഥിച്ചതായി ലിൻഡ്സെ വെളിപ്പെടുത്തി.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതു കുറച്ചെന്നും തീരുവ കുറയ്ക്കാൻ ട്രംപിനോട് പറയാമോയെന്ന് തന്നോട് കത്ര അഭ്യർഥിച്ചതായും ലിൻഡ്സെ പറഞ്ഞു.
ഒരു മാസം മുൻപ് താൻ ഇന്ത്യൻ അംബാസഡറുടെ വീട്ടിലുണ്ടായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചതിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിക്കാൻ താത്പര്യപ്പെട്ടത്.
തീരുവ ഒഴിവാക്കാൻ പ്രസിഡന്റിനോട് പറയുമോയെന്ന് ഇന്ത്യൻ പ്രതിനിധി അഭ്യർഥിച്ചതായും ലിൻഡ്സെ പറഞ്ഞു. യുഎസ് സെനറ്ററുടെ അവകാശവാദത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
Samskarikam
പ്രാചീന കാലം മുതൽ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടിൽ നിളയുടെ തീരത്തു ബിസി മുതൽ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോൾ മനുഷ്യർ വിപ്ലവകാരികളായി അല്ലെങ്കിൽ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളിൽ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചുതുടങ്ങിയപ്പോൾ നാട്ടുരാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി.
അന്ന് ചാവേർഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. വില്യം ലോഗന്റെ "മലബാർ മാന്വലിൽ' ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളിൽ നിന്ന് പുറത്തു വന്ന ലോക പ്രശസ്ത മാധ്യമങ്ങളായ അമേരിക്കയിലെ :ദി ടെലിഗ്രാപ് എഴുതിയത് "ഇന്ത്യയിലെ ക്രിസ്ത്യാനികളെ അടച്ചുപൂട്ടാൻ ഹിന്ദു തീവ്രവാദികൾ ശ്രമിക്കുന്നു' (Hindu Extrimists try to shut down Christians in India) എന്നാണ്.
അതുപോലെ ന്യൂയോർക്ക് ടൈംസ്, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ്, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങൾ, ഇസ്രായേൽ അടക്കം ലോക രാജ്യങ്ങൾ ക്രിസ്മസ് നാളുകളിൽ ഇന്ത്യയിൽ നടന്ന ആക്രമങ്ങളെ അപലപിക്കുന്നു.
അതിൽ കുരുട്ടുകണ്ണിന് മഷിയെഴുതുന്ന തുർക്കിയും ന്യൂന പക്ഷ പീഡനങ്ങളെയോർത്തു കണ്ണീർവാർക്കുന്നു. ഓരോ രാജ്യങ്ങളിൽ പാർക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾ ഈ മതഭ്രാന്ത് കണ്ടത് അത്ഭുതത്തോടെയെങ്കിൽ വിദേശ രാജ്യക്കാരിൽ അമ്പരപ്പാണുണ്ടാക്കിയത്. മനുഷ്യരിൽ അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഈ മത മനോരോഗികളെ ചങ്ങലക്കിടാൻ ഇന്ത്യൻ നിയമങ്ങൾ ദുർബലമാണോ?
എല്ലാം രാജ്യങ്ങളിലും ദേശീയോത്സവങ്ങളുണ്ട്. എന്നാൽ ക്രിസ്മസ്, പുതുവർഷം തുടങ്ങിയവ ഇന്റർനാഷണൽ ഉത്സവങ്ങളാണ്. ക്രിസ്ത്യാനികളില്ലാത്ത അറബ് രാജ്യങ്ങൾ പോലും ക്രിസ്മസ് ആഘോഷിക്കാറുണ്ട്. എന്തിന്, പാക്കിസ്ഥാനിൽ പോലും ക്രിസ്മസ് ആഘോഷങ്ങൾ നടന്നത് ലോകമെങ്ങും വൈറൽ ആണ്.
അവിടുത്തെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരിഫ് 42 അടി ഉയരമുള്ള ഒരു ക്രിസ്മസ് മരം അവരുടെ ലിബർട്ടി ചൗക്കിൽ സ്ഥാപിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളെ, ലോകപൊലീസായ അമേരിക്കയുടെ പ്രീതി നേടാൻ പാക്കിസ്ഥാൻ നടത്തിയ പൊറാട്ട് നാടകമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്ന ഇന്ത്യയിൽ കഴുകക്കണ്ണുകളുമായി ക്രിസ്മസ് പാട്ടുപാടി നടക്കുന്നവർക്ക് നേരെ, സ്വന്തം മുറികളിലിരുന്ന് പ്രാർഥിക്കുന്നവർക്ക് നേരെ ആക്രമണങ്ങളും അശാന്തിയും പടർത്തുന്നത് ഏതൊരു ഈശ്വരഭക്തനും ഉത്കണ്ഠയുണ്ടാക്കുന്നതാണ്.
സമൂഹത്തിൽ നന്മകൾ ചെയ്യാത്തവരെ നീതികെട്ടവരെ ക്രിസ്തുവിൽ നീതിമാരും മദ്യപാനികളും കഞ്ചാവ് വലിക്കാത്തവരുമായി മാറ്റുന്നതാണോ ഈ സുവിശേഷകർ/മിഷനറിമാർ ചെയ്യുന്ന കുറ്റം?
മതമാറ്റം ഒരാളുടെ സ്വകാര്യതയാണ്. അതിലിടപെടാൻ ഇന്ത്യൻ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. ഇന്ത്യയിലെ ഹൈന്ദവ, ക്രിസ്ത്യൻ, ഇസ്ലാം വിശ്വാസികൾ മാത്രമല്ല ലോക ജനതയും ഓരോരോ ഗോത്ര സംസ്കാരങ്ങളിൽ നിന്ന് വന്ന് അവർക്ക് ഇഷ്ടമുള്ള വിശ്വാ സങ്ങൾ സ്വീകരിച്ചവരാണ്.
ഏകഛത്രാധിപതികളായ രാജാധിരാജാക്കന്മാരുടെ കാലത്തും മനുഷ്യബോധമണ്ഡലത്തെ വിശ്വാസങ്ങൾ സ്വാധിനിച്ചിട്ടുണ്ട്. അതിനെതിരെ ഒരു രാജാവും അഹങ്കാര ഗർജനം നടത്തിയിട്ടില്ല. ചരിത്രത്തിൽ ആ സിംഹഗർജനം നടത്തിയത് എഡി അറുപതുകളിൽ റോമൻ ദേവീദേവന്മാരെ ആരാധിച്ചുകൊണ്ടിരുന്ന, ക്രിസ്ത്യാനികളെ വന്യ മൃഗങ്ങൾക്ക് ഇരയാക്കിയ (റോമിലെ കൊളോസിയം) റോമൻ ചക്രവർത്തിയായിരുന്ന അധികാരത്തിൽ അഹങ്കരിച്ച നീറോയാണ്.
ജറുശലേമിൽ നിന്നെത്തിയ സുവിശേഷകരായ സെന്റ് പീറ്റർ, സെന്റ് പോൾ ചക്രവർത്തിക്കതിരെ രംഗത്ത് വന്നു. ഒടുവിൽ രണ്ടുപേരെയും ക്രൂരമായി കൊലപ്പെടുത്തി ആനന്ദം കണ്ട നീറോയെ പിന്നീട് കണ്ടത് ഭ്രാന്തനായിട്ടാണ്.
ആ നീറോയുടെ ചത്വരം ഇന്ന് പോപ്പ് ഇരിക്കുന്ന വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഹിന്ദു സുവിശേഷഘോഷണങ്ങളിലൂടെ ധാരാളം ക്രിസ്തിയാനികൾ ഹിന്ദു വിശ്വാസങ്ങളിൽ വന്നിട്ടുണ്ട്. ഇവിടെ ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും ഇടപെടില്ല. ഇടപെട്ടാൽ ഇരുമ്പഴിക്കുള്ളിലാകും. ഇതൊക്കെ ഇന്ത്യയിലെ മതമനോരോഗ തീവ്രവാദി കൾക്ക് അറിയാമോ?
ക്രിസ്തുവിന്റെ സൗമ്യമായ ഹൃദയശോഭകൊണ്ടാണ് ലോകമെങ്ങും ക്രിസ്തിയാനികളു ണ്ടായത്. അല്ലാതെ വാൾകൊണ്ടോ അക്രമങ്ങൾകൊണ്ടോ വെട്ടിപിടിച്ചതല്ല. ആ സത്യദർശന-സൗന്ദര്യ സ്നേഹ-സമാധാനം ദൈവവും മനുഷ്യരും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ്.
അവിടേക്കാണ് നാല് വയസുള്ള ഒരു കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പുർ ഷിംഗോഡിയിൽ സിഎസ്ഐ വൈദികനായ ജെ.എൽ. സുധീർ വരുന്നത്. അവിടെ പാട്ടും സന്തോഷവും പങ്കിടുമ്പോൾ ഒരു ആൾക്കൂട്ടം കടന്ന് വന്ന് മതപരിവർത്തനമെന്ന പേരിൽ അസഭ്യവർഷങ്ങൾ ചൊരിയുന്നു.
പോലീസ് എത്തി നാല് വയസ്സുള്ള കുട്ടിയെ അടക്കം മൂന്നാല് കുടുംബത്തിലുള്ളവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടുപോകുന്നു. ഒരു രാത്രി അവരെ കഷ്ടപ്പെടുത്തിയിട്ട് എല്ലാം തിങ്കളാഴ്ചയും സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് ആഹ്വാനത്തോടെ വിടുതൽ കൊടുക്കുന്നു.
ഇങ്ങനെ ഇന്ത്യയിലെങ്ങും നിയമങ്ങളെ നോക്കുകുത്തികളാക്കി രാഷ്ട്രീയ പാർട്ടികളുടെ തണലിൽ മതമനോരോഗികൾ പള്ളികൾ ആക്രമിക്കുന്നു, ക്രിസ്മസ് അലങ്കാരങ്ങൾ കൊള്ളയടിക്കുന്നു, കന്യാസ്ത്രീകളടക്ക മുള്ളവരെ, കരോൾ ഗായകരെ ഉപദ്രവിക്കുന്നു, റായ്പുരിലെ മാഗ്നെറ്റ് മാൾ അടക്കമുള്ള സാന്താക്ലോസ് വസ്ത്രങ്ങൾ വിൽക്കുന്ന കച്ചവടക്കാരെ ഉപദ്രവിക്കുന്നു. ജനാധിപത്യ മതേതര ഇന്ത്യയിലാണോ നമ്മൾ ജീവിക്കുന്നത്?
ഡൽഹി, ഹരിയാന, ഒഡീഷ, അസം, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. എന്റെ ബന്ധുക്കളിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം വിശ്വാസികളുണ്ട്. അവരാരും തമ്മിലടിക്കാറില്ല.
സ്നേഹത്തിന്റെ ഉഷ്മളത മത വിശ്വാസത്തിലല്ലെന്ന് അവർ തിരിച്ചറിയുന്നു. ആർജവത്തായ സാംസ്കാരിക സമ്പത്തുള്ള ഇന്ത്യയുടെ മുഖം ലോകരാജ്യങ്ങളുടെ മുന്നിൽ ചില മതമനോരോഗികൾ വികൃതമാക്കുന്നത് ഇന്ത്യയിൽ മാത്രമല്ല പ്രവാസി ഇന്ത്യക്കാരുടെ ജീവിതവും തീരാനൊമ്പരങ്ങളിലേക്ക് തള്ളിയിടുകയാണ്.
ഒരു ദരിദ്ര്യ രാജ്യത്തു നിന്ന് വിശപ്പടക്കാനും അരാജകത്വമകറ്റാനും ജീവിതം പച്ചപിടിപ്പിക്കാനും വന്നവരെ അരാഷ്ട്രീയ മതഭ്രാന്തിനിടയിലെ സാക്ഷ്യപത്രങ്ങളാക്കി മാറ്റുന്നത് ശുഭസൂചകമല്ല.
ഇന്ത്യയിൽ നിന്ന് ലഭിച്ച ഈ ക്രിസ്മസ് സമ്മാനം പ്രവാസി ഇന്ത്യക്കാരുടെ മനസ്സിൽ ഒരു മുറിവായി എന്നുമുണ്ടാകും. ഇന്ത്യയിലെ മത രാഷ്ട്രീയ കൂട്ടുകച്ചവടത്തിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ പരദേശികളായി വന്നവരെ മറ്റ് രാജ്യക്കാരുടെ മുന്നിൽ നാണംകെടുത്തുന്നത് എന്തിനാണ്?
അമേരിക്കയിൽ നിന്നുവരെ ഇന്ത്യൻ പൗരൻമാരെ വിലങ്ങുവച്ചു കൊണ്ടുവന്നത് മറക്കരുത്. അവിടെയും നൂറുകണക്കിന് അമ്പലങ്ങളും വിശ്വാസികളുമുണ്ട്. അവരോട് ഇതേ മതമനോരോഗം തുടർന്നാൽ അതുപോലെ മറ്റ് രാജ്യങ്ങൾ തുടർന്നാൽ ഇന്ത്യക്കാരുടെ മനസിന് മുറിവുണ്ടാകില്ലേ?
Sports
ധാക്ക: ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തയച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് ബിസിബി വ്യക്തമാക്കി.
ബിസിബി ഡയറക്ടര്‍മാര്‍ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിബിയുടെ അഭ്യര്‍ഥനയോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.
താരലേലത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
NRI
ഹൂസ്റ്റൺ: പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇതിനായി വിവിധ തലത്തിലുള്ള കാമ്പയിനമായി പ്രവാസി ലീഗൽ സെൽ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ള ആവശ്യം നേടിയെടുക്കുന്നതിനായി പ്രവാസികൾ ഒരുമിച്ചു സമ്മർദം ചെലുത്തേണ്ടതുണ്ട് എന്ന് ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് എച്ച്ഒസി പ്രശാന്ത് കുമാർ സോന പറഞ്ഞു.
പ്രവാസി ലീഗൽ സെല്ലിന്റെ മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് മികച്ചതാണെന്നും കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ തുടർന്നും സാധിക്കട്ടെ എന്നും പ്രശാന്ത് കുമാർ സോന പറഞ്ഞു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ കോഓർഡിനേറ്റർ ഡോ. സെബാസ്റ്റ്യൻ ജോസഫ് പിഎൽസി ഹ്യൂസ്റ്റൺ കോഓർഡിനേറ്റർ മാത്യു ഫിലിപ്പ് വട്ടക്കോട്ടയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശനം നടന്നത്.
ഇരട്ട പൗരത്വം നേടിയെടുക്കാനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
Sports
തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ ശ്രീലങ്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
41-3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത് അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (68) പ്രകടനമാണ്. 43 പന്തിൽ നിന്ന് ഒമ്പതു ഫോറുകളും ഒരു സിക്സറും ഉൾപ്പടെയാണ് താരം 68 റൺസ് നേടിയത്.
18-ാം ഓവറിലാണ് ഹർമൻപ്രീത് കൗർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ടുകൂടിയായതോടെ സ്കോർ 175ലെത്തി. അരുന്ധതി 11 പന്തിൽ നിന്ന് 27 റൺസെടുത്തു.
പരമ്പരയിലെ നാലുമത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. അവസാനമത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.
Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ ആയുള്ളൂ. ഇതോടെ 30 റൺസിന്റെ ജയം ഇന്ത്യൻ വനിതകൾ സ്വന്തമാക്കി.
സ്കോർ: ഇന്ത്യ 221/2 ശ്രീലങ്ക 191/6. കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ ഹാസിനി പെരേരയും (20 പന്തിൽ 33), ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും (37 പന്തിൽ 52) ചേർന്നു വെടിക്കെട്ട് നടത്തിയതോടെ ടീം നാലോവറിൽ തന്നെ അമ്പത് കടന്നു.
എന്നാൽ പവർപ്ലേയിലെ അവസാന ഓവറിൽ ഹാസിനിയെ വീഴ്ത്തി അരുന്ധതി റെഡ്ഡി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 60 എന്ന നിലയിലായിരുന്നു ലങ്ക. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ചമരി അട്ടപ്പട്ടു - ഇമേഷ ദുലാനി സഖ്യവും ലങ്കയ്ക്കു പ്രതീക്ഷ നൽകി. അർധസെഞ്ചറിയുമായി ചമരി മുന്നിൽനിന്നു നയിച്ചപ്പോൾ ഇമേഷ (29) റൺസെടുത്തു.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിൽ അട്ടപ്പട്ടുവിനെ പുറത്താക്കി വൈഷ്ണവി ശർമയാണ് കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. പിന്നീട് ലങ്കയ്ക്കു തിരിച്ചവരാനായില്ല. വൈഷ്ണവിയും അരുന്ധതിയും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ശ്രീചരണി ഒരു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്. ജയത്തോടെ പരമ്പരയിൽ 4-0 എന്ന നിലയിൽ ഇന്ത്യ ലീഡുയർത്തി. അവസാന മത്സരം 30ന് കാര്യവട്ടത്തു തന്നെ നടക്കും.
Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്.
ഒന്നാം വിക്കറ്റിൽ 162 റൺസാണ് മന്ദാന - ഷെഫാലി സഖ്യം കൂട്ടിച്ചേർത്തത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 46 പന്തുകളിൽ 79 റൺസ് നേടി ഷെഫാലി മടങ്ങിയതിന് പിന്നാലെ 48 പന്തിൽ 80 റൺസ് നേടി സ്മൃതിയും മടങ്ങി.
പിന്നാലെയെത്തിയ റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. 16 പന്തിൽ 40 റൺസുമായി റിച്ച ഘോഷും 10 പന്തിൽ 16 റൺസ് നേടി ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു. അവസാന രണ്ട്ഓവറിൽ 37 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.
ഇതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസെന്ന നാഴികക്കല്ലും സമൃതി മന്ദാന പിന്നിട്ടു. 280 ഇന്നിംഗ്സുകളിൽനിന്നാണ് സ്മൃതിയുടെ നേട്ടം. ഇതോടെ 291 ഇന്നിംഗ്സുകളിൽനിന്ന് 10,000 റൺസ് തികച്ച മിതാലി രാജിന്റെ റിക്കാർഡും സ്മൃതി തകർത്തു.
Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളും അനായാസം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതാ ടീം. ആശ്വാസജയ ജയം തേടിയാണ് ലങ്കൻ വനിതകൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യയും ലങ്കയും കളത്തിലിറങ്ങുന്നത്.
അസുഖ ബാധിതയായ ജമീമ റോഡ്രീഗ്സ്, ക്രാന്തി ഗൗഡ് എന്നിവർ പ്ലേയിംഗ് ഇലവനിൽനിന്നു പുറത്തായപ്പോൾ ഹർലീൻ ഡിയോൾ, അരുന്ധതി റെഡ്ഡി എന്നിവർ ടീമിലെത്തി. ഇനോക, മൽകി എന്നിവർക്ക് പകരമായി രശ്മിക സേവൻഡി, കാവ്യ കാവിന്ദി എന്നിവർ ലങ്കൻ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചു.
ഇന്ത്യൻ പ്ലെയിംഗ് ഇലവൻ: ഷഫാലി വർമ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ, രേണുക സിംഗ് താക്കൂർ, ശ്രീ ചരണി.
ശ്രീലങ്ക പ്ലെയിംഗ് ഇലവൻ: എ.ഹാസിനി , ചമാരി അത്തപ്പത്തു (ക്യാപ്റ്റന്‍), ഹർഷിത സമരവിക്രമ, കവിഷ ദിൽഹാരി, ഇമേഷ ദുലാനി, നിലാക്ഷിക സിൽവ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, രശ്മിക സേവൻഡി, കാവ്യ കാവിന്ദി, നിമിഷ മദുഷാനി.
Sports
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്ക ഉയർത്തിയ 129 റൺസ് വിജയ ലക്ഷ്യം 11. 5 ഓവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഷെഫാലി വർമയുടെ (69) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ വനിതകൾക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ജെമീമ റോഡ്രിഗസ് (26) സ്മൃതി മന്ദാന (14) ഹർമൻപ്രീത് കൗർ (10) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 128 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി സമര വിക്രമ (33), ചമാരി അട്ടാപുട്ടു (31), ഹസിനി പെരേര (22) എന്നിവർ തിളങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമ, ചരണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി.
Sports
തിരുവനന്തപുരം: ലോക ജേതാക്കളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബുധനാഴ്ച കേരളത്തിലെത്തും. ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായിട്ടാണ് ടീമുകൾ തിരുവനന്തപുരത്തെത്തുന്നത്.
ഡിസംബർ 26, 28, 30 തീയതികളിലായി കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരം 5.40ന് പ്രത്യേക വിമാനത്തിൽ എത്തുന്ന ടീമുകൾക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 25ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ ശ്രീലങ്കൻ ടീമും വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പതു വരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിൽ ജനറൽ ടിക്കറ്റുകൾ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
Sports
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം മുംബൈയില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിൽ സെലക്ഷന് കമ്മിറ്റി യോഗം ചേരും.
ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങൾ നടത്തുക. ലോകകപ്പിന് മുന്നോടിയായി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പകള്‍ക്കുള്ള ടീമിനെയും ശനിയാഴ്ച പ്രഖ്യാപിക്കും.
അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍മാരായി ആരെത്തുമെന്നതും മൂന്നാം പേസറായി ആരെ കളിപ്പിക്കുമെന്നതുമാണ് സെലക്ടര്‍മാരെ കുഴക്കുന്ന ചോദ്യം. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും ശനിയാഴ്ച ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
National
ന്യൂഡൽഹി: ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍ അറസ്റ്റില്‍.
സംഭവത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. ഇവരെ പിടികൂടാന്‍ ഇന്റർ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ തയ്ലൻഡിൽ എത്തി ഇവരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
ഡിസംബര്‍ ആറിന് അര്‍ധ രാത്രി 11ഓടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്.
അപകടത്തില്‍ 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലോരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തിരുന്നു.
Sports
ദുബായി: അണ്ടര്‍19 ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 90 റൺസിന്റെ കൂറ്റൻ വിജയം. 241 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ 41.2 ഓവറിൽ 150 റൺസിന് എല്ലാവരും പുറത്തായി.
സ്കോർ: ഇന്ത്യ 240 (46.1) പാക്കിസ്ഥാൻ 150 (41.2). താരതമ്യേന ചെറിയ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്പടയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതോടെ പാക്കിസ്ഥാൻ അഞ്ചിന് 77 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
70 റൺസ് നേടിയ ഹുസൈഫ അഹ്സാനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്, കനിഷ് ചൗഹാന് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായിരുന്നു.
അർധസെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ (85) കരുത്തിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. കനിഷ്ക് ചൗഹാന് (46), ആയുഷ് മാത്രെ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുള്‍ സുബാന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
International
വാഷിംഗ്ടൺ ഡിസി: വാണിജ്യ ചർച്ചകൾക്കായി അമേരിക്കൻ സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന് ഉടലെടുത്ത വ്യാപാര പ്രതിസന്ധി പരിഹരിക്കലാണു ലക്ഷ്യം.
കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിച്ച ചുങ്കങ്ങൾ ഇളവു ചെയ്തുകിട്ടാൻ ഇന്ത്യയും ആഗ്രഹിക്കുന്നുണ്ട്.
അമേരിക്കയുടെ ഡെപ്യൂട്ടി ട്രേഡ് റെപ്രസന്റേറ്റീവ് റിക് സ്വിറ്റ്സറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലെത്തുക.
ഈ കലണ്ടർ വർഷംതന്നെ അമേരിക്കയുമായി വ്യാപാരക്കരാർ ഉണ്ടാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണു ട്രംപ് ഇന്ത്യക്കുമേൽ അന്‍പതു ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത്. ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചുതുടങ്ങിയതോടെ ട്രംപിന്റെ മനസ് മാറിവരുന്നതായി സൂചനയുണ്ട്. ഏതെങ്കിലുമൊരു സമയത്ത് ഇന്ത്യക്കുള്ള തീരുവയിൽ ഇളവുണ്ടാകുമെന്ന് അദ്ദേഹം കഴിഞ്ഞമാസം പറഞ്ഞിരുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിവിപണിയാണ് അമേരിക്ക. ട്രംപിന്റെ തീരുവ ഇന്ത്യയുടെ ടെക്സ്റ്റൈൽ, ലെതർ, ജൂവലറി മേഖലകൾക്കു വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യയും അമേരിക്കയും കഴിഞ്ഞ മാസങ്ങളിൽ ചർച്ച നടത്തിയിരുന്നു.
Sports
ചെന്നൈ: ജൂണിയർ ഹോക്കി ലോകകപ്പിൽ ബെൽജിയത്തെ വീഴ്ത്തി ഇന്ത്യ സെമിയിൽ. ക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ സെമിടിക്കറ്റെടുത്തത്.
നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചു. 13-ാം മിനിറ്റിൽ ഗാസ്പാർഡ് ബെൽജിയത്തെ മുന്നിലെത്തിച്ചു. ഒരു ഗോൾ വഴങ്ങിയതിന് പിന്നാലെ തിരിച്ചടി ലക്ഷ്യമിട്ട് ഇന്ത്യ മുന്നേറ്റം ശക്തമാക്കി. എന്നാൽ മൂന്നാം ക്വാർട്ടറിന്റെ അവസാനം ഇന്ത്യ വലകുലുക്കി. 45-ാം മിനിറ്റിൽ രോഹിത്താണ് ലക്ഷ്യം കണ്ടത്.
നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യ ലീഡെടുത്തു. തിവാരിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ മത്സരം തീരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ഇന്ത്യയെ ഞെട്ടിച്ച് ബെൽജിയം സമനില നേടി.
അതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് ബെൽജിയത്തെ കീഴടക്കി ഇന്ത്യ സെമി ടിക്കറ്റെടുത്തു.
Sports
ചെന്നൈ: ജൂണിയർ ലോകകപ്പ് ഹോക്കിയിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് ഇന്ത്യ. എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. മൻമീത് സിംഗ്, ശർദനാന്ദ് തിവാരി എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ അർഷ് ദീപ് സിംഗ് ഒരു തവണ ലക്ഷ്യം കണ്ടു.
രണ്ടാം മിനിറ്റിലും പതിനൊന്നാം മിനിറ്റിലും മൻമീത് സിംഗും 13,54 മിനിറ്റുകളിൽ തിവാരിയും 28-ാം മിനിറ്റിൽ അർഷ്ദീപ് സിങ്ങും ഇന്ത്യയ്ക്കായി വലകുലുക്കി. കഴിഞ്ഞ മത്സരത്തിൽ ഒമാനെ ഇന്ത്യ എതിരില്ലാത്ത 17 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.
ആദ്യമത്സരത്തിൽ ചിലിയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
International
കൊളംബോ: ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ സഹായഹസ്തവുമായി ഇന്ത്യ. ഇന്ത്യയുടെ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യം ലങ്കയിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഇന്ത്യൻ വ്യോമസേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിപ്പോയ പ്രദേശങ്ങളിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആളുകളെ പുറത്തെത്തിക്കാൻ ഇന്ത്യയുടെ വ്യോമസേന ഹെലികോപ്റ്ററുകളും സജീവമായുണ്ട്. കോട്മലെയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെ 24 പേരെ വ്യോമമാർഗം കൊളംബോയിലേക്കു മാറ്റിയതായി ഇന്ത്യൻ വ്യോമസേന സമൂഹമാധ്യമത്തിൽ അറിയിച്ചു. ഞായറാഴ്ചവരെ ശ്രീലങ്കയിൽ 212 പേർക്ക് ജീവൻ നഷ്ടമായി. 218 പേരെ കാണാതായി. 9,98,918 പേരെയാണ് കൊടുങ്കാറ്റും പേമാരിയും ബാധിച്ചത്.
വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലുള്ള രണ്ട് ചേതക് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് വീടിന്റെ മേൽക്കൂരയിൽ അഭയംതേടിയ കുടുംബത്തെ ചേതക് സംഘം രക്ഷപ്പെടുത്തി.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കൊളംബോയിൽ ഇന്ത്യൻ വ്യോമസേന എംഐ-17 വി 5 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ രണ്ടു വിമാനങ്ങളിൽ 21 ടൺ ദുരിതാശ്വാസ സാധനങ്ങൾ കൊളംബോയിൽ എത്തിച്ചു.
Sports
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ റാഞ്ചി ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം യശ്വസി ജയ്സ്വാൾ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
നാലാം നമ്പറിൽ റുതുരാജ് ഗെയ്ക്വാദ് എത്തും. മൂന്നു പേസർമാരും മൂന്നു സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷണ, ഹർഷിത് റാണ എന്നിവർ പേസർമാരായി എത്തിയപ്പോൾ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൻ
സുന്ദർ എന്നിവരാണ് സ്പിന്നർമാർ.
അതേസമയം ക്യാപ്റ്റൻ ടെംബ ബവുമയ്ക്ക് വിശ്രമം അനുവദിച്ചതോടെ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. നാലു പേസർമാരായും ഒരു സ്പിന്നറുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, റുതുരാജ് ഗെയ്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക: റയാന് റിക്കല്ടണ്, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ ജാന്സെന്, കോര്ബിന് ബോഷ്, പ്രണേലന്‍ സുബ്രയന്, നാന്ദ്രെ ബര്‍ഗര്‍, ഒട്ട്നീല്‍ ബാര്ട്ട്മാന്.
Sports
ന്യൂഡൽഹി: സുൽത്താൻ അസ്ലൻ ഷാ കപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. റൗണ്ട് റോബിൻ മത്സരത്തിൽ കാനഡയെ (14-3) തകർത്താണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്.
ജയത്തോടെ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനമുറപ്പിച്ചതോടെയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബെൽജിയമാണ് എതിരാളികൾ. പ്രതിരോധതാരം ജുഗ്രാജ് സിംഗ് നാലുഗോളുകളുമായി തിളങ്ങി.
അഭിഷേക്, അമിത് രോഹിദാസ്, രജിന്ദർ സിംഗ് എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. സെൽവം കാർത്തി, നിളാകാന്ത ശർമ, സഞ്ജയ്, ദിൽപ്രീത് സിംഗ് എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടു.
Sports
മുംബൈ: അണ്ടർ19 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഡിസംബർ 12നു ദുബായിൽ ആരംഭിക്കുന്ന ടൂർണമെന്റിനുള്ള പതിനഞ്ച് അംഗ ടീമിനെ ആയുഷ് മാത്രെ നയിക്കും. പതിനാലുകാരൻ വൈഭവ് സൂര്യവംശിയും ടീമിലുണ്ട്.
വിഹാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ. ഇത്തവണ ഏകദിന ഫോർമാറ്റിലാണ് ഏഷ്യാകപ്പ്. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ഇരു ടീമുകൾക്കും പുറമെ യോഗ്യതാ റൗണ്ടിൽ ജയിച്ചുവരുന്ന രണ്ടു ടീമുകൾ കൂടി ഗ്രൂപ്പ് എയിലുണ്ട്.
അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകൾക്ക് പുറമെ യോഗ്യതാ റൗണ്ടിൽ ജയിച്ചെത്തുന്ന ഒരു ടീം കൂടി ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ബി. 12ന് യോഗ്യതാ റൗണ്ടിൽ ജയിച്ചെത്തുന്ന ടീമുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം.
ഇന്ത്യൻ ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുൻഡു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), യുവരാജ് ഗോഹിൽ, കനിഷ്ക് ചൗഹാൻ, ഖിലാൻ എ. പട്ടേൽ, നമൻ പുഷ്പക്, ഡി.ദീപേഷ്, ഹെനിൽ പട്ടേൽ, കിഷൻ കുമാർ സിംഗ്, ഉദ്ധവ് മോഹൻ, ആരോൺ ജോർജ്.
Sports
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരം കെ.എല്‍.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പകരം തിലക് വര്‍മയും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ടീമിലുണ്ട്.
സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസര്‍മാരായ ജസ്പ്രിത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം 30ന് റാഞ്ചിയിൽ നടക്കും. രണ്ടാം മത്സരം ഡിസംബർ മൂന്നിന് റായ്പുരിലും മൂന്നാം മത്സരം ആറിന് വിശാഖപട്ടണത്തും നടക്കും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്കവാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, ധ്രുവ് ജുറല്‍.
Sports
കൊളംബോ: കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്.
ടോസ് നേടിയ ഇന്ത്യൻ വനിതകള്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. 115 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
44 റൺസ് നേടിയ ഫൂല സരെനാണ് ടോപ് സ്കോറർ. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത സരെനെ പ്ലെയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. ഓസ്ട്രേലിയ, പാക്കിസ്ഥാന്, ശ്രീലങ്ക, അമേരിക്ക, നേപ്പാള്‍ തുടങ്ങിയ ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ അപരാജിതരായാണ് ഇന്ത്യൻ വനിതകള്‍ കിരീടം നേടിയത്.
Sports
ദോഹ: ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യ എ ബംഗ്ലാദേശ് മത്സരം സൂപ്പർ ഓവറിലേക്ക്. ബംഗ്ലാദേശ് ഉയർത്തിയ 194 റൺസിന് മറുപടി പറഞ്ഞ ഇന്ത്യയും അതേ സ്കോർ നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.
അവസാന ഓവറിൽ 16 റൺസാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ അഞ്ചുപന്തിൽ നിന്ന് 12 റൺസെടുത്തതോടെ അവസാന പന്തിൽ ലക്ഷ്യം നാലുറൺസായി. ഹർഷ് ദുബെ അടിച്ച ഷോട്ടിൽ ഇന്ത്യ മൂന്ന് റൺസ് ഓടിയെടുത്തതോടെ മത്സരം ടൈ ആയി.
ആദ്യ ഓവറിൽ തന്നെ 19 റൺസെടുത്താണ് വൈഭവ് ഇന്നിംഗ്സ് ആരംഭിച്ചത്. രണ്ടാം ഓവറിലും ബംഗ്ലാദേശ് ബൗളർമാരെ പ്രഹരിച്ചതോടെ ടീം 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ എ മൂന്നോവറിൽ 49 റൺസ് അടിച്ചെടുത്തു.
എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. 15 പന്തിൽ നിന്ന് 38 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ നമാൻ ധിറും (ഏഴ്) നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
44 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ടോപ് സ്കോറർ. ബംഗ്ലാദേശിനായി റാക്കിബുള്‍ ഹസനും അബു ഹൈദര്‍ റോണിയും രണ്ടു വീക്കറ്റ് വീതം വീഴ്ത്തി.
Sports
ദോഹ: റൈസിംഗ് സ്റ്റാർ ഏഷ്യാകപ്പ് സെമി ഫൈനലിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 195 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ ഹബീബുര്‍ റഹ്മാന് സോഹന്റെ (65) ഇന്നിംഗ്സാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. എസ്.എം. മെഹറോബ് (18 പന്തില്‍ പുറത്താവാതെ 48) ഇന്നിംഗ്സും മത്സരത്തില്‍ നിര്‍ണായകമായി.
അവസാന ഓവറുകളിൽ മെഹറോബ് തകർത്തടിച്ചതാണ് ബംഗ്ലദേശിനെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. അവസാന രണ്ടോവറുകളിൽ 50 റൺസാണ് ബംഗ്ലദേശ് ബാറ്റർമാർ അടിച്ചെടുത്തത്.
ഗുർജൻപ്രീത് സിംഗ് രണ്ടും ഹർഷ് ദുബെ, സുയാഷ് ശർമ, രമൺദീപ് സിംഗ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
Sports
ധാക്ക: ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗ്ലാ കടുവകളുടെ വിജയം. മത്സരം ആരംഭിച്ച് 11-ാം മിനിറ്റിൽ തന്നെ ബംഗ്ലാദേശ് മുന്നിലെത്തി. മൊർസാലിനാണ് സ്കോറർ.
ഗോൾ വഴങ്ങിയതിന് പിന്നാലെ ഇന്ത്യ മുന്നേറ്റങ്ങൾ ശക്തമാക്കിയെങ്കിലും ബംഗ്ലാദേശ് പ്രതിരോധത്തെ മറികടക്കാനായില്ല. ആദ്യ പകുതി ഒരുഗോളിന് ബംഗ്ലാദേശ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി.
തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ബംഗ്ലാദേശ് പ്രതിരോധിച്ചതോടെ ഇന്ത്യ തോൽവിയോടെ മടങ്ങി. ഇരുടീമുകളും ഏഷ്യാകപ്പിന് യോഗ്യതനേടാതെ നേരത്തേ പുറത്തായിരുന്നു.
National
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാലിനെയും ഉടൻ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്.
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കും എന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതേസമയം, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് പ്രഖ്യാപിച്ച വിധി ഇന്ത്യ ശ്രദ്ധിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും ബംഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.
2013 ജനുവരി 28നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടി ഒപ്പുവച്ചത്.
Sports
കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ഞെട്ടിക്കുന്ന തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93 റൺസിന് ഒമ്പതുവിക്കറ്റും നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പരിക്കേറ്റതിനാൽ ബാറ്റിംഗിന് ഇറങ്ങിയില്ല.
സ്കോർ: ദക്ഷിണാഫ്രിക്ക 159, 153 ഇന്ത്യ 189, 93. വാഷിംഗ്ടണ്‍ സുന്ദറാണ് (31) ഇന്ത്യയുടെ ടോപ് സ്കോറര്‍ .അക്സര്‍ പട്ടേൽ (26), രവീന്ദ്ര ജഡേജ (18), ധ്രുവ് ജുറെൽ (13) മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ അന്തകനായത്.
ആദ്യ ഇന്നിംഗ്സിലും ഹാർമർ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഹാർമറിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാർക്കോ യാൻസനും കേശവ് മഹാരാജും ചേർന്നാണ് ഇന്ത്യയുടെ കഥകഴിച്ചത്. നേരത്തേ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 153 റൺസിൽ അവസാനിച്ചിരുന്നു.
അർധ സെഞ്ചുറിയുമായി പ്രതിരോധം തീർത്ത ക്യാപ്റ്റൻ ടെംബ ബവുമയുടെ ഇന്നിംഗ്സാണ് (55) പ്രോട്ടീസിനെ 150 കടത്തിയത്. നാല് ബൗണ്ടറിയടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും കുല്‍ദീപ് യാദവും സിറാജും രണ്ടു വിക്കറ്റ് വീതമെടുത്തു.
ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1 - 0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാഹത്തിയില്‍ നടക്കും.
Sports
കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 124 റണ്‍സ് വിജയലക്ഷ്യം. 93-7 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 153 റൺസിന് ഓള് ഔട്ടായി.
55 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടെംബാ ബാവുമ മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ആദ്യ സെഷനിൽ തന്നെ അവരുടെ ബാക്കി മൂന്നു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. കോർബിൻ ബോഷ് (25), സൈമൺ ഹാർമർ (ഏഴ്), കേശവ് മഹാരാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ജസ്പ്രീത് ബുംറ ഒരു വിക്കറ്റു വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജിനാണ് രണ്ടു വിക്കറ്റ്. എട്ടാം വിക്കറ്റില്‍ ബാവുമക്കൊപ്പം പിടിച്ചു നിന്ന കോര്ബിന് ബോഷ് 25 റണ്‍സെടുത്ത് ഇന്ത്യക്ക് ഭീഷണിയായെങ്കിലും ജസ്പ്രീത് ബുംറ കൂട്ടുകെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂര്‍ത്തിയായി.
Sports
കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സിൽ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്.
ക്യാപ്റ്റൻ ടെംബ ബാവുമ (29), കോർബിൻ ബോഷ് (ഒന്ന്) എന്നിവരാണ് ക്രീസിൽ. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് സന്ദർശകർക്കുള്ളത്. രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
ബാറ്റിങ്ങിനിടെ പരിക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159 റണ്‍സിനെതിരെ ഇന്ത്യ 189ന് എല്ലാവരും പുറത്താവുകയായിരുന്നു.
39 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഗില്‍ പരിക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോണ്‍ ഹാര്‍മര്‍ നാലും മാര്‍കോ ജാന്സണ് മൂന്നും വിക്കറ്റ് വീഴ്ത്തി.
Kerala
പാലക്കാട്: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം പരാജയത്തിലേക്ക് നീങ്ങുമ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി. വാര്യർ. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താത്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.
എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇന്ത്യയ്ക്കുമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ 191 സീറ്റിലും ഇന്ത്യാ സഖ്യം 48 സീറ്റിലും മുന്നേറുകയാണ്.
കഴിഞ്ഞ തവണ 19 സീറ്റിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ അഞ്ചു സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്. രഘോപുരിൽ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പിന്നിലാണ്. എൻഡിഎ സ്ഥാനാർഥി സതീഷ് കുമാറാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. മറ്റുള്ളവർ രണ്ടു മുതൽ അഞ്ചുവരെ സീറ്റ് നേടും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ പിന്തുണയ്ക്കുന്നത് തേജസ്വി യാദവിനെയാണെന്നും സർവേയിൽ പറയുന്നു. മാട്രിസ് സർവേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യാ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.
ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ 60 - 70 വരെ സീറ്റുകളും ഇന്ത്യാ സഖ്യം 45 - 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ദൈനിക് ഭാസ്കറിന്റെ സർവേ പ്രകാരം എൻഡിഎ145 -160, ഇന്ത്യാ സഖ്യം 73-91, മറ്റുള്ളവർ 5-10 സീറ്റുകൾ നേടും.
പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോളിൽ എൻഡിഎ 133-148 സീറ്റുകൾ നേടും. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെയും ജൻ സുരാജിന് പരമാവധി രണ്ടു സീറ്റും മറ്റുള്ളവർക്ക് മൂന്നു മുതൽ ആറു സീറ്റുമാണ് പ്രവചിക്കുന്നത്.
ടൈംസ് നൗ-ജെവിസി സർവേ പ്രകാരം എൻഡിഎ 135 മുതൽ 150 സീറ്റുവരെ നേടും. ഇന്ത്യാ സഖ്യം 88 മുതൽ 103 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം.
ഇന്ത്യാ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
National
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരരെ പരിശീലിപ്പിക്കാൻ പാക്കിസ്ഥാൻ രഹസ്യകേന്ദ്രം. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) നിയന്ത്രണത്തിലുള്ള "എസ്1' കേന്ദ്രമാണ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും.
1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണം വരെ നടത്തിയത് ഇവിടെ പരിശീലനം നേടിയവരാണെന്നും റിപ്പോർട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
"എസ് 1' എന്നാൽ "സബ്വേർഷൻ 1' എന്നാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ആക്രമണങ്ങൾക്കു ഭീകരരെ പരിശീലിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് "എസ് 1'.
പാക്കിസ്ഥാൻ ആർമിയിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ "എസ് 1' ഭീകരകേന്ദ്രത്തെ നയിക്കുന്നു. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫീസർമാരാണ് പരിശീലനത്തിന്റെ ചുമതല വഹിക്കുന്നത്. ഇവർ "ഗാസി 1', "ഗാസി 2' എന്ന സീക്രട്ട് പേരിൽ അറിയപ്പെടുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായാണ് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളിൽനിന്നു ലഭിക്കുന്ന പണമാണ് ഇവരുടെ പ്രധാനവരുമാനം.
"എസ് 1' ഉദ്യോഗസ്ഥരും പരിശീലകരും എല്ലാത്തരം ബോംബുകളും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ്. കൂടാതെ വിവിധതരം ചെറു ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സമർഥരാണ്. ഇന്ത്യയിലെ പ്രധാനസ്ഥലങ്ങളുടെ വിശദമായ ഭൂപടങ്ങൾ യൂണിറ്റിന്റെ പക്കലുണ്ടെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി എസ്1 പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ സുരക്ഷാഏജൻസികൾ അടുത്തിടെയാണ് അതിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കിയത്.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്ന "എസ് 1' പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഭീകര പരിശീലന ക്യാമ്പുകൾ "എസ് 1' ഉദ്യോഗസ്ഥർ സന്ദർശിക്കാറുണ്ട്.
"എസ് 1' വളരെ രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ പല ഭീകര ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകർ ഇവിടെനിന്നുള്ളവരാണെന്ന് അറിയില്ലെന്നും ഇന്റലിജൻസ് ഏജൻസികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ആയിരക്കണക്കിന് തീവ്രവാദികൾക്ക് "എസ് 1' പരിശീലനം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Sports
ബംഗളൂരു: ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് വിജയം. സ്കോര്‍: ഇന്ത്യ എ 255, 382/7 ദക്ഷിണാഫ്രിക്ക എ 221, 417/5
ഇന്ത്യ ഉയര്‍ത്തിയ 417 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ജോര്‍ദാന്‍ ഹെര്‍മാന്‍ (91), ലൊസേഗോ സെനോക്വാനെ (77), സുബൈര്‍ ഹംസ (77), തെംബ ബവൂമ (59), കോണര്‍ എസ്റ്റെര്ഹുയിസെന് ( 52) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിച്ചത്. ഓപ്പണർമാരായ ജോർദാൻ ഹെന്നാനും സെനോക്വാനെയും 156 റൺസിന്റെ ശക്തമായി അടിത്തറ ഒരുക്കിയശേഷമാണ് പിരിഞ്ഞത്.
തുടർന്നുവന്നവർ നിലയുറപ്പിച്ച് കളിച്ചതോടെ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റിന്റെ ജയം സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു.